ടെൽ അവീവ് : നാല് കോവിഡ് പ്രതിരോധ സംവിധാനങ്ങളുമായി ഇസ്രായേലി ശാസ്ത്രജ്ഞന്മാർ ഈ ആഴ്ച ഇന്ത്യയിലെത്തും.അവർ വികസിപ്പിച്ചെടുത്ത നൂതന രോഗ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ഇന്ത്യൻ ആരോഗ്യ വിദഗ്ദ്ധരോട് ചർച്ച ചെയ്യാനാണ് ഇസ്രായേലി ശാസ്ത്രജ്ഞന്മാർ ഇന്ത്യയിലേക്കെത്തുന്നത്. ഉമിനീരിൽ നിന്നും കൊറോണ വൈറസിന്റെ സാന്നിധ്യം 30 മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ കഴിയുന്ന 2 കോവിഡ് പരിശോധന മാർഗങ്ങൾ, ഒരാളുടെ ശബ്‌ദം ശ്രവിച്ച് അയാൾക്ക് കോവിഡ് ഉണ്ടോയെന്ന് തിരിച്ചറിയുന്ന പരിശോധനാ സംവിധാനം,കോവിഡ് ബാധയുണ്ടോയെന്ന് റേഡിയോ കിരണങ്ങൾ ഉപയോഗിച്ച് ഒരാളുടെ ശ്വാസത്തിൽ നിന്നും കണ്ടെത്തുന്ന പരിശോധനാ സംവിധാനം എന്നിവയാണ് ഇസ്രായേലി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്.
സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തങ്ങളാണ് ഇവ. രോഗനിർണയം എളുപ്പമായാൽ പെട്ടെന്നു തന്നെ ജനജീവിതം സാധാരണഗതിയിലാകും. ഡൽഹിയിലെ എയിംസിലുള്ള ആരോഗ്യ വിദഗ്ദ്ധരോടൊപ്പമായിരിക്കും ഇസ്രായേലി ശാസ്ത്രജ്ഞർ പ്രവർത്തിക്കുക.ഇവർ കണ്ടു പിടിച്ച പ്രതിരോധ സംവിധാനങ്ങളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രായേലിൽ വെച്ച് നടന്നുവെന്നും അവസാനഘട്ട പരീക്ഷണം ഇന്ത്യയിലായിരിക്കും നടക്കുകായെന്നും ഇന്ത്യയിലുള്ള ഇസ്രായേലിന്റെ അംബാസഡറായ റോൺ മാൽക്കിൻ വ്യക്തമാക്കി.
Discussion about this post