തിരുവനന്തപുരം: ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും ക്വാറന്റൈനില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണു ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടു സ്വയം നിരീക്ഷണത്തില്‍ പോകാനും മന്ത്രി നിര്‍ദേശം നല്കി.
മന്ത്രിയുടെ വീട്ടിലെയും ഓഫീസിലെയും ജീവനക്കാരെ മുഴുവന്‍ ചൊവ്വാഴ്ച ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയില്‍ മന്ത്രിയുടെ ഫലം നെഗറ്റീവാണ്. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി.
അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളി ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ജില്ലാ കളക്ടറും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നതായാണ് ലഭിക്കുന്ന വിവരം.
Discussion about this post