തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടത്തെ കുറിച്ച് സിബിഐ അന്വേഷിക്കും.ബാലഭാസ്കറിനെ അച്ഛന്റെ ആവശ്യപ്രകാരമാണ് കേസന്വേഷണം സംസ്ഥാന സർക്കാറിൽ നിന്നും സിബിഐ ഏറ്റെടുക്കുന്നത്.
അപകട മരണത്തിൽ സ്വർണക്കടത്ത് മാഫിയക്കും പങ്കുണ്ടെന്ന രീതിയിൽ ആരോപണം കുടുംബക്കാർ ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിനെ അച്ഛൻ കെ.സി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടിരുന്നു.കേസിൽ ഗൂഢാലോചനയുണ്ടെന്നുള്ളതും അദ്ദേഹം നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിരുന്നു.കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്.അപകടം നടക്കുമ്പോൾ കാറോടിച്ചിരുന്നത് അർജുൻ ആയിരുന്നു എന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചപ്പോൾ, അപകടത്തിനു ശേഷം, കാറോടിച്ചത് ബാലഭാസ്കറാണെന്ന് ഡ്രൈവറായ അർജുനും ഭാര്യ ലക്ഷ്മിയും പോലീസിന് മൊഴി നൽകിയതോടെയാണ് അപകടത്തിൽ ദുരൂഹത ശക്തമായത്.
Discussion about this post