ഡൽഹി: രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് (64) അന്തരിച്ചു. സിംഗപ്പൂരില്‍ ചികില്‍സയിലുള്ള അദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഏറെ കാലമായി ചികില്‍സയിലാണ് അദ്ദേഹം. ഏഴ് മാസത്തിലധികമായി സിംഗപ്പൂരിലെ ചകില്‍സ തുടങ്ങിയിട്ട്. 2013 മുതല്‍ വൃക്ക രോഗത്തിന് ചികിത്സയിലാണ് അമര്‍ സിങ്. അദ്ദേഹം ഐസിയുവിലാണെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലായിരുന്നു ചികില്‍സ. നേരത്തെ വൃക്ക മാറ്റിവച്ചിരുന്നു.
Discussion about this post