ഇരുപത്തി അയ്യായിരത്തോളം അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ച സാമൂഹ്യ സേവകൻ മുഹമ്മദ് ഷെരീഫിനെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ക്ഷണിച്ച് രാമ ജന്മഭൂമി ട്രസ്റ്റ്.പത്മശ്രീ അവാർഡ് ജേതാവ് കൂടിയായ മുഹമ്മദ് ഷെരീഫ് കഴിഞ്ഞ 27 വർഷമായി ഉത്തർപ്രദേശിലെ ഫൈസാബാദിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നുണ്ട്.തന്റെ ആരോഗ്യം അനുവദിക്കുകയാണെങ്കിൽ താൻ തീർച്ചയായും ഭൂമിപൂജയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് ചീഫ് മോഹൻ ഭാഗവത് എന്നിവരുൾപ്പെടെ അമ്പതോളം വിഐപികളാണ് നാളെ നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയിൽ പങ്കെടുക്കുക.
Discussion about this post