തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ മുഖ്യമന്ത്രിയെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയാക്കണമെന്നാണോ നിങ്ങളൊക്കെ ആഗ്രഹിക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
ഉപ്പുതിന്നവരെ വെള്ളം കൂടിക്കൂ. ഞാന്‍ വെള്ളം കുടിക്കില്ലെന്നും ആരുടെയൊക്കെ നെഞ്ചിടിപ്പു കൂടുമെന്ന് കാണാമെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. മാധ്യമധര്‍മ്മം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ ഉയരുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് കൃത്യമായ നിലപാട് സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും അതില്‍ നിങ്ങളൊന്നും തൃപ്തരല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയ്ക്ക് പരിചയമുണ്ടാകാത്തവര് ആരുണ്ട് എന്ന ചോദ്യം ചോദിച്ചാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചത്. നിങ്ങളെ ഇങ്ങോട്ടു പറഞ്ഞ് വിട്ടവര്‍ക്ക് ചില ഉദ്ദേശങ്ങളുണ്ടാകും. അത് എന്നെ ഈ കസേരയില്‍ നിന്ന് താഴെ ഇറക്കാം എന്ന ഉദ്ദേശമാണ്. അത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post