തിരുവനന്തപുരം: മുന്കരുതലിന്റെയും സുരക്ഷാ നടപടികളുടെയും അഭാവമാണ് ഇപ്പോഴുണ്ടായ ദുരന്തങ്ങളുടെ കാരണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇടുക്കി ജില്ലയില്‍ വര്‍ധിച്ചുവരുന്ന ക്വാറികള്‍ ആ പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെയും നിലനില്പിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാറപൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം മൂലം മേല്‍മണ്ണ് മഴക്കാലത്തു ഇടിഞ്ഞു വീഴുന്നത് ഒരു പതിവ് കാഴ്ചയായി മാറി. പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്യുന്നതുമൂലം പശ്ചിമഘട്ടത്തില്‍ കാലാവസ്ഥാ വ്യതിയാനവും ദുരന്തങ്ങളും ഇനിയും ശക്തിപ്പെടുമെന്ന് ഗാഡ്ഗില്‍ കമ്മറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ ജനവാസകേന്ദ്രവുമായി ക്വറികള്‍ക്കുള്ള ദൂരം 200 മീറ്റര്‍ ആയിരിക്കണമെന്ന ഗ്രീന്‍ ട്രൈബ്യുണല്‍ വിധി സര്‍ക്കാര്‍ അവഗണിച്ചു. മാത്രമല്ല 50 മീറ്റര്‍ ദൂരമായി വെട്ടിക്കുറക്കുകയുംചെയ്തു. 350-ല്‍ പരം ക്വാറികളാണ് ഇടുക്കി ജില്ലയില്‍ ഉള്ളത്. കവളപ്പാറയിലും പൂത്തുമലയിലും കഴിഞ്ഞവര്‍ഷം ഇതേ കാരണത്താല്‍ ഉണ്ടായ മലയിടിച്ചിലില്‍ നൂറോളം പേര് മരണപ്പെട്ടു. ഇതില്‍ നിന്നും പാഠങ്ങളൊന്നും സര്‍ക്കാര്‍ പഠിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജമലയില്‍ താമസിക്കുന്ന ജനങ്ങള്‍ ഏക ആശ്രയമായി കരുതിയിരുന്ന പാലത്തിന്റെ പണി 3 വര്‍ഷമായി നടക്കുകയാണ്. പിന്നോക്ക പ്രദേശങ്ങളില്‍ പാലം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്കാന് സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. കഴിഞ്ഞ വർഷത്തേക്കാള്‍ മഴ കൂടുതല്‍ പെയ്യുമെന്ന് അറിയാവുന്ന ഭരണകൂടം രാജമലയുടെ അടിവാരങ്ങളില്‍ താമസിക്കുന്ന പാവപെട്ട തൊഴിലാളി കുടുംബങ്ങളെ മാറ്റി പാര്പ്പിക്കേണ്ടതായിരുന്നു. വില്ലേജുതോറും മഴ മാപിനികള്‍ സ്ഥാപിക്കണമെന്നും മഴ കൂടുതല്‍ പെയ്യുന്ന സ്ഥലങ്ങളില്‍ സുരക്ഷാ നടപടികളും മുന്‍കരുതലും സ്വീകരിക്കേണ്ടതാണെന്നുമുള്ള കെ എഫ് ആര് ഐ യുടെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായ ഭൂമി കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് നല്കാത്തതുമൂലം റണ്വേവിപുലമാക്കാനോ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനോ കഴിയുന്നില്ല. സ്ഥലം ലഭിക്കാത്തതുമൂലം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനവും സ്തംഭിച്ചു. ദുരന്തങ്ങളില്‍ നിന്നും പാഠം പഠിച്ചും ജനങ്ങളുടെ താല്പര്യം കണക്കിലെടുത്തും വിമാനത്താവളങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പാക്കണം. കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ ടോപ് റണ്‍വേ മൂലമുണ്ടാകുന്ന ദൂഷ്യ ഫലങ്ങള്‍ മനസിലാക്കിയതിന്റെ പശ്ചാത്തലത്തില്‍ പുതിയ വിമാനത്താവളത്തിനുവേണ്ടി എരുമേലിയില്‍ സ്ഥലം കണ്ടെത്തിയതില്‍ അപാകതയുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പട്ടു.
Discussion about this post