കോഴിക്കോട് : കരിപ്പൂരുണ്ടായ വിമാനാപകടത്തിൽ പരിക്കേറ്റ 126 യാത്രക്കാരിൽ 23 പേരുടെ നില ഗുരുതരം.ഇതിൽ മൂന്ന് പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വിമാനാപകടത്തിൽ സാരമായി പരിക്കേറ്റ 26 പേരെ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തതായി വ്യോമയാന മന്ത്രി ഹർദീപ് പുരി അറിയിച്ചു.
പരിക്കേറ്റവരെ സന്ദർശിച്ചതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ രണ്ടു പൈലറ്റുകൾ ഉൾപ്പെടെ 18 പേർ ഇതുവരെ മരണപ്പെട്ടു.190 പേരാണ് ആകെ വിമാനത്തിൽ ഉണ്ടായിരുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് പുരിയും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തിയ കാര്യം വ്യോമയാന മന്ത്രി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
Discussion about this post