ഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശം സംബന്ധിച്ച് നിർണ്ണായക വിധിയുമായി സുപ്രീം കോടതി. ഹിന്ദു പെൺകുട്ടികൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ജീവിതാവസാനം വരെയും പെൺമക്കൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിനേതാണ് വിധി.
“മകൾ ജീവിതകാലം മുഴുവൻ മകൾ തന്നെ. മകൻ വിവാഹം കഴിക്കുന്നത് വരെ മകൻ ആയിരിക്കുകയുള്ളു” എന്നായിരുന്നു കോടതിയുടെ പരാമാർശം.
1956 ലെ ഹിന്ദു പിന്തുടർച്ചാവകാശം 2005ലാണ് ഭേദഗതി ചെയ്തത്. 2005ലെ ഭേദഗതി അനുസരിച്ചാണ് പെൺമക്കൾക്ക് പൂർവ്വിക സ്വത്തിൽ തുല്യ വിഹിതം നൽകിയത്.
ഈ ഭേദഗതിക്ക് മുമ്പ് പിതാവിന്റെ മരണം സംഭവിച്ചിരുന്നെങ്കിൽ, അതായത് 2005 ന് മുമ്പ്, പെൺമക്കൾക്ക് പിതാവിന്റെ പൂർവ്വിക സ്വത്തിൽ ഒരു പങ്ക് ലഭിക്കില്ലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, 2005 ന് മുമ്പ് പിതാവ് മരിച്ച പെൺമക്കൾക്കും പിതാവിന്റെ സ്വത്തിൽ തുല്യമായ പങ്ക് ഉണ്ടായിരിക്കുമെന്നാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി.
Discussion about this post