കൊച്ചി : സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തിയിലെ മാർത്തോമൻ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു.പള്ളിയുടെ ഗേറ്റ് പൊളിച്ച് അകത്തേക്ക് കയറിയ പോലീസ് ഉപവാസ പ്രാർത്ഥനായജ്ഞം നടത്തിയ യാക്കോബായ വൈദികർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി.പുലർച്ചെ അഞ്ചുമണിയോടെ, ഗേറ്റ് മുറിച്ചു മാറ്റിയാണ് പോലീസ് പള്ളിയിൽ കയറിയത്.സംഘർഷത്തിൽ വൈദികർക്കും വിശ്വാസികൾക്കും അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പള്ളി താൽക്കാലികമായി അടച്ചു പൂട്ടാൻ കലക്ടറോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. മെത്രാപ്പോലീത്തമാർ മുൻനിരയിൽ നിന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകി.ജോസഫ് മാർ ഗ്രിഗോറിയോസ്, ഹൃദ്രോഗിയായ മാർ പോളികാർപ്പോസ് എന്നിവരെ മർദിച്ചെന്നും ഐസക് മാർ ഒസ്താത്തിയോസിനെ വലിച്ചിഴച്ചുവെന്നും പോലീസിനെതിരെ ശക്തമായ ആരോപണം ഉയർന്നിട്ടുണ്ട്.
Discussion about this post