ഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അൻപത് വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് തീരുമാനം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കുമെന്ന് കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവ്ദേക്കറും ജിതേന്ദ്ര സിംഗു പറഞ്ഞു. ടെൻഡർ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെൻഡറിൽ കൂടുതൽ തുക നിർദ്ദേശിച്ച കമ്പനിക്കാണ് നടത്തിപ്പ് അവകാശം നൽകുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും. തിരുവനന്തപുരം വിമാനത്താവളം കൂടാതെ ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യ കമ്പനികൾക്ക് വിട്ടു നൽകാൻ തീരുമാനമായി.
Discussion about this post