ഡൽഹി: കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേക്ക് നെഹ്രു കുടുംബത്തിന് പുറത്തു നിന്നുള്ള ആൾ വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തി പ്രാപിക്കെ പുതിയ തന്ത്രവുമായി നേതൃത്വം. കോൺഗ്രസ്സ് അദ്ധ്യക്ഷൻ നെഹ്രു കുടുംബത്തിൽ നിന്ന് തന്നെ വേണമെന്ന ആവശ്യവുമായി എ ഐ സി സി ആസ്ഥാനത്തിന് പുറത്ത് ഒരു പറ്റം കോൺഗ്രസ്സ് പ്രവർത്തകർ ധർണ്ണ നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
Delhi: Congress workers raise slogans outside AICC office, demanding that Party President should be from Gandhi family.
Congress worker Jagdish Sharma says, "We want Party President from Gandhi family only. Party will be destroyed & break away if any outsider is made President." pic.twitter.com/b5HzTptuhJ
— ANI (@ANI) August 24, 2020
‘ഞങ്ങൾക്ക് ഗാന്ധി കുടുംബത്തിൽ നിന്നുള്ള അദ്ധ്യക്ഷൻ മതി. പുറത്ത് നിന്നുള്ള ആരെങ്കിലും ആ പദവിയിൽ എത്തിയാൽ പാർട്ടി തകരുകയും നശിക്കുകയും ചെയ്യും.‘ ഇതായിരുന്നു ധർണ്ണക്കാരുടെ നിലപാട്. എന്നാൽ ധർണ്ണയ്ക്ക് നേതൃത്വം നൽകിയ ജഗദീഷ് ശർമ്മയുടെ രാഷ്ട്രീയ പശ്ചാത്തലമാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ശർമ്മ. ഇദ്ദേഹം നേതൃത്വം നൽകിയ ധർണ്ണയുടെ ആസൂത്രകൻ വാദ്രയാകാമെന്നാണ് വിമർശകർ ആരോപിക്കുന്നത്.
പാർട്ടിയെ രക്ഷിക്കാൻ പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഓളമുണ്ടാക്കിയതിന് പിന്നിലും ജഗദീഷ് ശർമ്മയ്ക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു. നെഹ്രു കുടുംബത്തിന് വേണ്ടി വാദിക്കുന്നവരാണ് ഇപ്പോഴും പാർട്ടിയിൽ ഭൂരിപക്ഷമെന്ന് വരുത്തി തീർക്കാനും അതുവഴി പാർട്ടിയുടെ അനൗദ്യോഗിക നിയന്ത്രണം കൈമോശം വരാതിരിക്കാനുമുള്ള വാദ്രയുടെ തന്ത്രങ്ങളാണ് ഇവയ്ക്ക് പിന്നിൽ എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Discussion about this post