സെക്രട്ടേറിയേറ്റില്‍ അതീവ സുരക്ഷാമേഖലയിലെ തീപിടുത്തത്തില്‍ തെളിവുനശിപ്പിക്കല്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഉന്തും തളളും. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്, ബിജെപി തിരുവനന്തപുരം ജില്ല അദ്ധ്യക്ഷന്‍ വി.വി.രാജേഷ് എന്നിവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ അടങ്ങുന്ന ഓഫിസിലാണ് തീപിടിത്തം. അതീവ സുരക്ഷ മേഖലയില്‍ ഉണ്ടായ ഈ തീപിടത്തം അടിമുടി ദുരൂഹത നിറഞ്ഞതാണ്.
സംഭവം അട്ടിമറിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം ഉണ്ടായി. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇന്ന് ഓഫീസില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിപക്ഷം ദുരൂഹത ആരോപിച്ചു. വൈകീട്ട് അഞ്ചുമണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത്.
അതേസമയം സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തത്തിൽ ഫയലുകൾ കത്തി നശിച്ചു. അഗ്നിശമനസേനയെത്തി തീ അണച്ചു.
കമ്പ്യൂട്ടറിലെ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ജീവനക്കാർ പറഞ്ഞു.
Discussion about this post