ന്യൂഡൽഹി : ഇസ്രയേലി നിർമ്മിത ഫാൽക്കൺ അവാക്സ് സിസ്റ്റം സ്വന്തമാക്കാനുറച്ച് ഇന്ത്യൻ സൈന്യം. അടുത്ത ആഴ്ച ഇതിനുള്ള കരാർ ഒപ്പിടുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.ലോകത്തിലെ ഏറ്റവും മികച്ച നിരീക്ഷണ സംവിധാനങ്ങളിൽ ഒന്നാണ് ഇസ്രയേലി നിർമ്മിത ഫാൽക്കൺ അവാക്സ് സിസ്റ്റം.ഇത്തരത്തിലുള്ള മൂന്നെണ്ണം ഇന്ത്യ നിലവിൽ ഉപയോഗിക്കുന്നുണ്ട്.
ശത്രു വിമാനത്തിന്റെയും മിസൈലിന്റെയും സാന്നിധ്യം ദൂരെ നിന്നു തന്നെ തിരിച്ചറിയാനും, വളരെ ഉയർന്നു പറന്ന് നിരീക്ഷണം നടത്താനും ഇവയ്ക്കു സാധിക്കും. പ്രതിരോധ വിദഗ്ധരടങ്ങുന്ന ക്യാബിനറ്റ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് 2 ബില്യൺ യു.എസ് ഡോളറിന്റെ നിരീക്ഷണ സംവിധാനം വാങ്ങാൻ തീരുമാനമായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടി അംഗീകരിച്ചതോടെ, റഷ്യൻ നിർമ്മിത എ-50 വിമാനത്തിൽ ഉറപ്പിച്ച ഫാൽക്കൺ അവാക്‌സ് വാങ്ങാനുള്ള കരാർ ഒപ്പിടാനുള്ള അന്തിമ തീരുമാനം എടുക്കുകയായിരുന്നു.മൂന്നു വർഷത്തിനുള്ളിൽ ഇസ്രായേൽ ഇവ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് വിലയിരുത്തുന്നത്.
Discussion about this post