മുംബൈ : വിമാനവാഹിനിയായ ഐ.എൻ.എസ് വിരാട് പൊളിക്കുന്നു.ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് ഇതോടെ അവസാനം കുറിക്കുകയാണ്.മൂന്നു ദശാബ്ദം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നു ഐ.എൻ.എസ് വിരാട് എന്ന വിമാനവാഹിനിക്കപ്പൽ.
38.54 കോടി രൂപയ്ക്ക് ശ്രീറാം ഗ്രൂപ്പാണ് വിരാടിനെ കഴിഞ്ഞ മാസം ലേലത്തിലെടുത്തത്. മൂന്നു വർഷം മുമ്പ് സർവീസിൽ നിന്നും വിരമിച്ച വിരാട് ഇപ്പോൾ മുംബൈ തീരത്താണ് വിശ്രമിക്കുന്നത്.കപ്പൽ പൊളിക്കാനുള്ള കരാർ ലേലം ഉറപ്പിച്ച മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ് ഇനി കപ്പൽ ഗുജറാത്തിലെ അലാങ് തുറമുഖത്തേക്കയ്ക്കും. കപ്പലുകൾ പൊളിച്ചു വിൽക്കുന്നതിൽ പ്രശസ്തമാണ് ഗുജറാത്തിലെ അലാങ് തുറമുഖം. കപ്പൽ പരിപൂർണമായി പൊളിച്ചു മാറ്റുന്നതിന് ഒൻപത് മുതൽ 12 മാസം വരെ എടുക്കും എന്നാണ് ശ്രീറാം ഗ്രൂപ്പിന്റെ ചെയർമാൻ മുകേഷ് പട്ടേൽ പറയുന്നത്.1987-ൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ വിരാട് എച്.എം.എസ് ഹെർമിസ് എന്ന പേരിൽ 1959 മുതൽ 1984 വരെ റോയൽ ബ്രിട്ടീഷ് നേവിയുടെ ഭാഗമായിരുന്നു.
Discussion about this post