തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷനായ മനോജ് കുമാർ തന്റെ പദവിക്കു വേണ്ടി സമർപ്പിച്ച രേഖകൾ വ്യാജം.2015-2020 ഈ കാലഘട്ടത്തിൽ സംയോജിത ശിശു വികസന പദ്ധതിക്കു കീഴിൽ പെൺകുട്ടികൾക്ക് ക്ലാസ്സ് എടുത്തെന്ന രേഖയടക്കം സമർപ്പിച്ചാണ് മനോജ് കുമാർ പദവി ഏറ്റെടുത്തത്.സിപിഎം അനുഭാവിയായ ഇദ്ദേഹത്തിന്റെ നിയമനം ന്യായീകരിച്ച മുഖ്യമന്ത്രി, മനോജ് കുമാറിനെ പരമ യോഗ്യൻ എന്നാണ് വിശേഷിപ്പിച്ചത്.
എന്നാൽ, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മനോജ് കുമാർ ഇത്തരത്തിൽ ക്ലാസെടുത്തിട്ടില്ല എന്നാണ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടി. യോഗ്യരായ നിരവധി പേരെ അവഗണിച്ചാണ് മനോജ് കുമാറിന് നിയമനം നൽകിയത്. അതിനാൽത്തന്നെ, ഇദ്ദേഹം സ്ഥാനമേറ്റത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. പെൺകുട്ടികൾക്ക് ഐ.സി.ഡി.എസിനു കീഴിൽ ക്ലാസെടുത്തതെന്ന അവകാശവാദം പൊളിഞ്ഞതോടെ, വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇദ്ദേഹം ജോലിക്കു കയറിയതെന്ന ആരോപണം ശക്തമാവുകയാണ്.ഈ തട്ടിപ്പു നിയമനം സംസ്ഥാന സർക്കാരിന്റെ അറിവോടെയാണോ അല്ലയോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
Discussion about this post