ഡൽഹി: ഇന്ത്യയ്ക്കെതിരായ ചൈനയുടെ പുതിയ ഗൂഢാലോചന വെളിപ്പെടുത്തി രഹസ്യാന്വേഷണ വിഭാഗം. കാഠ്മണ്ഡുവിലെ ചൈന എംബസി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേപ്പാളിനെ പ്രകോപിപ്പിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇതിനായി ചൈനീസ് എംബസി ധനസഹായവും നൽകുന്നുണ്ട്.
ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്താൻ ചൈനീസ് എംബസി നേപ്പാളിന് 2.5 കോടി രൂപ നൽകിയതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്. ഈ ഫണ്ടുകൾ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനായി ഉപയോഗിക്കും. ഇന്ത്യയുമായി അതിർത്തിയിൽ നേപ്പാൾ നിരന്തരം തർക്ക സാഹചര്യം സൃഷ്ടിക്കണമെന്നാണ് ചൈനയുടെ പ്രധാന ആവശ്യം
ഇതാദ്യമായല്ല ചൈന നേപ്പാളിനെ അതിന്റെ ഗൂഢാലോചനയിൽ ഉൾപ്പെടുത്തുന്നത്. ചൈനയുടെ പ്രേരണയെത്തുടർന്ന് അതിർത്തിയിലുള്ള ഇന്ത്യക്കാർക്കു നേരെ നേപ്പാൾ വെടിയുതിർത്തിരുന്നു. രാമ ജന്മഭൂമിയെ സംബന്ധിച്ചും പ്രധാനമന്ത്രി കെ പി ഒലിയും വിവാദ പ്രസ്താവന നടത്തി. ഒലിയുടെ പ്രസ്താവനയ്ക്കെതിരെ സ്വന്തം സർക്കാരിൽ നിന്നു തന്നെ എതിർപ്പ് നേരിട്ടു. ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
എന്നാൽ ഗാൽവാൻ അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാപ്രശ്നം ഉയർത്തി പബ്ജി ഉൾപ്പെടെ 118 മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ടിട് ടോക്ക്, ലൈക്കി, ബ്യൂട്ടി പ്ലസ്, ഷെയർ ഇറ്റ് തുടങ്ങി നിരവധി ആപ്ലിക്കേഷനുകൾ നേരത്തെയും ഇന്ത്യ നിരോധിച്ചിരുന്നു. ഇത് ചൈനയ്ക്ക് വലിയ തിരിച്ചടിയാണ്.
ആപ്പുകൾ നിരോധിച്ചത് ചൈനീസ് നിക്ഷേപകരുടെയും സേവന ദാതാക്കളുടെയും താൽപ്പര്യങ്ങളെ വ്രണപ്പെടുത്തി. ചൈന ഈ വിഷയത്തെ ഗൗരവത്തോടെ കാണുന്നു.വിഷയത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചുവെന്ന വാർത്തയോട് ചൈനയുടെ വാണിജ്യ മന്ത്രാലയത്തിൻറെ പ്രതികരണമിതായിരുന്നു.
Discussion about this post