പത്തനംതിട്ട: ആറന്മുളയിൽ കൊവിഡ് രോഗി ആംബുലൻസിൽ പീഡനത്തിനിരയായ സംഭവത്തിൽ യുവജന പ്രതിഷേധം ശക്തമാകുന്നു. പത്തനംതിട്ട ഡിഎംഒ ഓഫിസിലേക്ക് യുവമോര്‍ച്ച മാർച്ച് നടത്തി. മാർച്ചിൽ സംഘർഷമുണ്ടായി.പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ, ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം കേരളത്തിന് ആകെ നാണക്കേടാണ്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് കോവിഡ് രോഗി പീഡനത്തിനിരയാകാൻ കാരണമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിഎംഒ ഓഫിസ് യൂത്ത് കോണ്‍ഗ്രസും ഉപരോധിച്ചു. ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പ്രകടനവും നടന്നു.
Discussion about this post