ഡൽഹി:വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ ഷാങ്ഹായ് സമ്മേളത്തിൽ പങ്കെടുക്കാനായി റഷ്യയിലേക്ക് തിരിച്ചു. നാലു ദിവസത്തെ ഔദ്യോഗിക ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ റഷ്യയിലെത്തുന്നത്.ചൈനയുമായി അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തിനിടയിലാണ് വിദേശകാര്യമന്ത്രിയുടെ റഷ്യാ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി മോസ്കോയി നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കറിൻറെ യാത്ര. റഷ്യയിലെത്തുന്നതിന് മുന്നോടിയായി ജയശങ്കർ ഇറാൻ സന്ദർശിക്കുമെന്നും സൂചനുയുണ്ട്.ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി മോസ്കോയിൽ ജയ്ശങ്കർ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇന്ത്യാ ചൈന അതിർത്തി തർക്കത്തിന്റെ പ്രശ്നം യോഗത്തിൽ എസ്. ജയ്‌ശങ്കറിന് ഉന്നയിക്കും.
കിഴക്കൻ ലഡാക്കിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് വിദേശ പര്യടനത്തിന് മുമ്പ് എസ്.ജയ്ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മോസ്കോ സന്ദർശിച്ചിരുന്നു . എസ്‌സിഒയുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ രാജ്നാഥ് സിംഗ് പങ്കെടുത്തിരുന്നു .ജയ്‌ശങ്കറും വാങും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ജൂൺ 17 ന് ഇന്ത്യാ ചൈനവിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചിരുന്നു. ഈ സമയത്ത് മുഴുവൻ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാൻ ധാരണയായതാണ്. എന്നാൽ മുന്നോട്ടുവെയ്ക്കുന്ന സമാധാനനീക്കങ്ങളെയും ലംഘിച്ചാണ് ചൈനയുടെ നീക്കം.
Discussion about this post