തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾ ആരംഭിച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടികൾ ആരംഭിച്ചിട്ടുള്ളത്. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കാനുള്ള നീക്കമാണിത്. കള്ളക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, പണം വാങ്ങിയവർ എന്നിവർക്കെതിരെയും കോഫെപോസ ചുമത്താനുള്ള അപേക്ഷ നൽകും.
സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് കോഫെപോസ ചുമത്തുക. ഇതിനുവേണ്ടി കോഫെപോസ ബോർഡിന് മുൻപിൽ അപേക്ഷ സമർപ്പിക്കേണ്ടതായുണ്ട്.ഹൈക്കോടതി ജഡ്ജിമാരടങ്ങിയ സമിതിയാണ് ഇതിനു അനുമതി നൽകേണ്ടത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് കോഫെപോസ ബോർഡിന് മുമ്പിൽ അപേക്ഷ സമർപ്പിച്ചത്.
Discussion about this post