മലപ്പുറം: എം.സി കമറുദ്ദീന് എം.എല്‍.എ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ പാർട്ടിതല നടപടികളുമായി മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം. കമറുദ്ദീനെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്മാന് സ്ഥാനത്ത് നിന്ന് കമറുദ്ദീനെ നീക്കി. കാസര്‍ഗോഡെ ലീഗ് നേതാക്കളുമായി ചര്‍ച്ച ചെയ്താണ് തീരുമാനം.
സെപ്റ്റംബര്‍ 30നകം എം.എല്‍.എയുടെ നിക്ഷേപങ്ങളും ബാധ്യതകളും സംബന്ധിച്ച് ലീഗ് നേതൃത്വത്തെ അറിയിക്കണം. ആറ് മാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണം. മധ്യസ്ഥതയ്ക്ക് ജില്ലാ ട്രഷററെ നിയോഗിച്ചു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
Discussion about this post