ന്യൂഡൽഹി : ഉത്തർപ്രദേശിൽ ചുമതലയേറ്റതിനുശേഷം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപടിയെടുത്തത് 775 അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ. കഴിഞ്ഞ മൂന്നര വർഷത്തിനിടെ കൃത്യവിലോപം നടത്തിയ എൻജിനീയർമാർ, ഐഎഎസ് ഉദ്യോഗസ്ഥർ, ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും യോഗി സർക്കാർ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വ്യത്യസ്ത മേഖലകളിലെ അഴിമതിക്കാരായ 325ലുമധികം ഉദ്യോഗസ്ഥരോടാണ് യോഗി സർക്കാർ നിർബന്ധിതമായി വിരമിക്കാൻ ഉത്തരവിട്ടത്.മാത്രമല്ല, 450-ഓളം ഉദ്യോഗസ്ഥരുടെ പദവി കുറയ്ക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്തു. സംസ്ഥാനത്തിന്റെ വൈദ്യുത വകുപ്പിലും ആഭ്യന്തരവകുപ്പിലുമാണ് ഏറ്റവും കൂടുതൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടായിരുന്നത്. യഥാക്രമം ഈ വകുപ്പുകളിലെ 169, 51 വീതം ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനം കർശന നടപടിയെടുത്തു.
Discussion about this post