മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ആരോപണവുമായി ബന്ധപ്പെട്ട ഫയൽ പുറത്തുവന്നതിൽ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. വിവരാവകാശ നിയമപ്രകാരം തനിക്ക് ലഭിച്ച ഫയൽ ചോർത്തി തന്നു എന്ന പേരിൽ ഒരു പാവം സർക്കാർ ഉദ്യോഗസ്ഥക്കെതിരെ പിണറായി വിജയൻ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വിവരാവകാശ നിയമപ്രകാരം എനിക്ക് ലഭിച്ച ഫയൽ ചോർത്തി തന്നു എന്ന പേരിൽ ഒരു പാവം സർക്കാർ ഉദ്യോഗസ്ഥക്കെതിരെ പിണറായി വിജയൻ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണ്.
ഞാൻ പുറത്തുവിട്ട ഫയലിൽ മുഖ്യമന്ത്രിയുടെ ഒപ്പു തന്നെ ആയിരുന്നു എങ്കിൽ എന്തിനാണ് ഇത്ര മേൽ പ്രകോപിതനായത് ? എന്തിനാണ് പ്രതികാരനടപടി ?
അത് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് തന്നെയായിരുന്നു എന്നുള്ള എന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഇന്നത്തെ സർക്കാർ നടപടി.
പ്രസ്തുത ഫയലിന്റ ഒറിജിനലിൽ അട്ടിമറികൾ നടത്താനാണ് ഈ ഉദ്യോഗസ്ഥയെ ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്.
ഐപാഡിൽ ഈ ഓഫീസ് സംവിധാനം ഉപയോഗിച്ച് ഇലക്ട്രോണിക് സിഗ്നേച്ചർ ചെയ്തു എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം സാങ്കേതികമായി നില നിൽക്കാത്തതാണ്. കേന്ദ്രസർക്കാർ സ്ഥാപനമായ nic ഡെവലപ്പ് ചെയ്ത ഇ- ഓഫീസ് സംവിധാനത്തിൽ ഇലക്ട്രോണിക് സിഗ്നേച്ചർ ചെയ്യാനുള്ള സംവിധാനം കേരളം സ്വീകരിച്ചിട്ടില്ല.
ഞാൻ ഉന്നയിച്ച ആരോപണം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയാണ്. കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല പിണറായി വ്യാജനാണ്.
https://www.facebook.com/Sandeepvarierbjp/posts/4396907883684277
Discussion about this post