ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിൻ അടുത്തവർഷം ആദ്യത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി മറ്റു രാജ്യങ്ങളെ പോലെ ഇന്ത്യയും തീവ്രപരിശ്രമങ്ങൾ നടത്തുകയാണെന്ന് രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ഒരു വിദഗ്ധ സംഘം വാക്സിൻ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണെന്നും കൊറോണ വൈറസിനെ കുറിച്ച് ഈ വർഷം ജനുവരി ഏഴിന് ലോകാരോഗ്യസംഘടനക്ക് വിവരം ലഭിച്ച ഉടൻ തന്നെ ഇന്ത്യൻ സർക്കാരും തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.”ഇന്ത്യയെ കോവിഡ് ബാധിച്ചാൽ ആവശ്യമായ മാസ്ക്കുകൾ, പി.പി.ഇ കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവയില്ലാതെ രാജ്യം ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് പലരും പറയാറുണ്ടായിരുന്നു. എന്നാൽ, രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അവരുടെയെല്ലാം പ്രവചനത്തിനു വിപരീതമാണ്”-കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ കൂട്ടിച്ചേർത്തു.
Discussion about this post