ബിഹാറിലെ സ്വപ്നപദ്ധതിയായ കോസി മഹാ സേതു റെയിൽവേ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.1.9 50 കിലോമീറ്റർ ആണ് കോസി നദിക്കു കുറുകെയുള്ള ഈ പാലത്തിന്റെ നീളം.
വളരെ മുൻപ് പഴയൊരു ഒരു പാലം ഇവിടെ സ്ഥിതി ചെയ്തിരുന്നു. ഇന്ത്യയേയും നേപ്പാളിനേയും പിടിച്ചുകുലുക്കിയ 1934-ലെ ഭൂകമ്പത്തിൽ, അത് പാടെ തകർന്നു പോയിരുന്നു.പിന്നീട് 2003-2004 കാലഘട്ടത്തിലാണ് പുതിയ പാലം നിർമ്മിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുന്നത്.516 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവായിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ 86 വർഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്.അതിർത്തി പ്രദേശമായതിനാൽ ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധങ്ങളിൽ ഈ പാലത്തിന്റെ നിർമ്മാണം വളരെ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ ബിഹാറിൽ നമ്മിൽ ബന്ധിപ്പിക്കുന്നതിനും ചരക്കു നീക്കത്തിനുമുള്ള സാധ്യതകൾ ഇതോടെ കൂടുതൽ എളുപ്പമായിരിക്കുകയാണ്.
Discussion about this post