തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി ഈന്തപ്പഴം കൊണ്ടു വന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി. 2017 ൽ 17000 കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലാണ് കസ്റ്റംസ് സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്.
സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകൾ വഴിയാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇവ എവിടെയൊക്കെ വിതരണം ചെയ്തു എന്നതിന്റെ കൃത്യമായ വിശദീകരണമാണ് കസ്റ്റംസ് തേടിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പിനോടാണ് കസ്റ്റംസ് വിശദീകരണം തേടിയിരിക്കുന്നത്. എന്നാൽ ഓഫീസുകൾക്ക് വേണ്ടിയാണ് ഈന്തപ്പഴം കൊണ്ടു വന്നത് എന്നതാണ് യു എ ഇ കോൺസുലേറ്റിന്റെ വിശദീകരണം, ഇത്തരത്തിൽ കൊണ്ടു വന്നാൽ നികുതി ഇളവിന് അർഹതയുണ്ട്.
എന്നാൽ ഓഫീസ് ആവശ്യങ്ങൾക്ക് നികുതി ഇളവോടെ ലഭിക്കുന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി എടുത്തിരുന്നില്ല. സംഭവത്തിൽ വ്യക്തത വന്നതോടെ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്ര വിദേശകാര്യ വകുപ്പ്.
Discussion about this post