ന്യൂഡൽഹി : രാജ്യസഭയിൽ കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെയുണ്ടായ പ്രതിപക്ഷ നടപടികളെ വിമർശിച്ച് കേന്ദ്രസർക്കാർ. അനാവശ്യ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് കർഷകരെ ആശയക്കുഴപ്പത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റേത് ജനാധിപത്യത്തിന് ഹിതകരമല്ലാത്ത നടപടിയാണെന്നും പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.
“ഞാനുമൊരു കർഷകനാണ്. സർക്കാർ കർഷകരെ വേദനിപ്പിക്കുമെന്ന് വിശ്വസിക്കുന്നില്ല. പാർലമെന്റിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്.രാജ്യസഭയുടെ ഔന്നത്യം കാക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു”- രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. ഇന്ന് കാർഷിക ബില്ലുകൾ ചർച്ച ചെയ്യുന്നതിനിടെ രാജ്യസഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാജ്യസഭയുടെയോ ലോകസഭയുടെയോ ചരിത്രത്തിലൊരിക്കലും നടക്കാത്ത കാര്യമാണിതെന്ന് ഇന്ന് നടന്ന പ്രതിപക്ഷ പ്രതിഷേധത്തെ ചൂണ്ടിക്കാട്ടി രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post