തായ്‌വാൻ ദ്വീപിനു സമീപം വട്ടമിട്ടു പറന്ന് ചൈനീസ് പോർവിമാനങ്ങൾ. വെള്ളി, ശനി ദിവസങ്ങളിലായി പതിനെട്ടോളം പോർവിമാനങ്ങൾ വ്യോമ പരിധിയിലേക്കെത്തിയെന്നാണ് തായ്‌വാന്റെ സൈനിക വക്താവ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ ചൈനയ്ക്കെതിരെ തായ്‌വാൻ പ്രകോപനപരമായ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ, ചൈനീസ് സൈന്യം ആക്രമിച്ചാൽ തിരിച്ചാക്രമിക്കുമെന്ന് തായ്‌വാൻ സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി ചൈനയുടെ രണ്ട് ബോംബറുകളും 16 പോർവിമാനങ്ങളുമാണ് തായ്‌വാന്റെ കടലിടുക്ക് ഭാഗത്തേക്കെത്തിയത്. ചൈനീസ് പോർവിമാനങ്ങളെ നേരത്തെ തന്നെ തായ്‌വാന്റെ വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നിരീക്ഷിച്ച് കണ്ടെത്തിയിരുന്നു.
അതേസമയം, ചൈനയിൽ നിന്ന് 19 സൈനിക വിമാനങ്ങളുടെ ഒരു സംഘവും ശനിയാഴ്ച തായ്‌വാനിലെ വ്യോമപ്രതിരോധ മേഖലയിലേക്ക് പറന്നിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .ചൈനയുടെ 12 ജെ – 16, രണ്ടു ജെ -10, രണ്ടു ജെ -11, രണ്ടു എച്ച് -6 ബോംബറുകൾ, ഒരു വൈ -8 എസ്ഡബ്ലിയു എന്നിവയാണ് തായ്‌വാൻ ദ്വീപിനു സമീപം എത്തിയത്.തായ്‌വാൻ സൈന്യം ചൈനീസ് ജെറ്റുകളെ തുരത്തുകയും നുഴഞ്ഞുകയറ്റക്കാർക്ക് റേഡിയോ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
Discussion about this post