അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ഇന്ത്യചൈന സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടേയും സൈനിക തലത്തിലുള്ള കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ഇന്ത്യയുടേയും ചൈനയുടേയും സൈനിക നേതാക്കള്‍ തമ്മിലുള്ള ആറാം ഘട്ട കൂടിക്കാഴ്ചയാണിത്. മോള്‍ഡോയില്‍ വെച്ചു നടക്കുന്ന കൂടിക്കാഴ്ചയില് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനും പങ്കെടുക്കുന്നുണ്ട്.
ഈ മാസം ആദ്യം ചൈനീസ് വിദേശകാര്യമന്ത്രിയുമായി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉണ്ടാക്കിയ കരാറുകളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. മോസ്‌കോ ധാരണയ്ക്ക് ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് അഞ്ചിന മാര്‍ഗനിര്‍ദേശങ്ങളാണ് ഇരു രാജ്യങ്ങളും മുന്നോട്ടുവെച്ചത്.
ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് ആണ് ഇന്നത്തെ ഇന്ത്യ-ചൈന കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. മേജര്‍ ജനറല്‍ അഭിജിത് ബാപ്പത്, പാദം ശെഖാവത്ത്, വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സംഘത്തെ പ്രതിനിധീകരിക്കും. മേജര്‍ ജനറല്‍ ലിന്‍ ലിയു ചൈനീസ് സംഘത്തിന് നേതൃത്വം നല്കും.
ചര്ച്ചകളില് ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറാകില്ല എന്നു തന്നെയാണ് സൂചന. ചൈനയുമായുള്ള ചര്ച്ചയ്ക്ക് മുന്നോടിയായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ മേജര്‍ മനോജ് മുകുന്ദ് നരവാനെ തുടങ്ങിയവര്‍ ഉന്നതതല യോം നടത്തിയിരുന്നു. ഉന്നതയലയോഗത്തില് ഇന്ത്യയുടെ നിലപാടുകളും ചര്‍ച്ച ചെയ്ത് അന്തിമമാക്കിയിരുന്നു.
ചൈനയുമായി ഒരു ഭാഗത്ത് കൂടിക്കാഴ്ചയ്ക്ക് തീരുമാനമെടുക്കുന്നുണ്ടെങ്കിലും ലഡാക്കില് ഇന്ത്യ സൈന്യം ശക്തമായ പ്രാതിനിധ്യം ഉറപ്പിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ , 20 ലധികം കൊടുമുടികളില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു.
Discussion about this post