ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയുമായി ദീപിക പദുകോണിനു ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ വിമർശനം.”എന്നോടൊപ്പം പറയൂ, മയക്കുമരുന്ന് ഉപയോഗമാണ് വിഷാദ രോഗത്തിലേക്ക് നയിക്കുന്നത്. ഉന്നത സമൂഹത്തിലെ സമ്പന്നരായ താരങ്ങളുടെ മക്കൾ, നല്ല സംസ്കാരത്തോടെ ജനിച്ചവരെന്ന് അവകാശപ്പെടുന്നവർ മാനേജർമാരോട് ചോദിക്കുന്നത് ‘സാധനം കൈയ്യിലുണ്ടോ? ‘ എന്നാണ് “- കങ്കണ ദീപിക പദുകോണിനെ ടാഗ് ചെയ്‌തുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.
സുശാന്ത് സിങ് രാജ്പുതിന്റെ മരണസമയത്ത്, “എന്നോടൊപ്പം പറയൂ വിഷാദം ഒരു രോഗമാണ്” എന്ന് ദീപിക ട്വീറ്റ് ചെയ്തിരുന്നു. ദീപികയുടെ ഈ പ്രസ്താവനയെ കൂടി പരിഹസിക്കുന്ന രീതിയിലാണ് കങ്കണയുടെ ട്വീറ്റ്. അന്വേഷണത്തിനായി എൻസിബി ഉടൻ തന്നെ ദീപികയെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post