തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസിൽ സർക്കാരിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി. കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സിജെഎം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് എഴുതി തള്ളാനാകില്ലെന്നും സഭയിലെ ഐക്യം നിലനിർത്താൻ കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ വാദം നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് 2015- ൽ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയുന്നതിനായി പ്രതിപക്ഷം സഭയിൽ നടത്തിയ ശ്രമങ്ങളാണ് ഈ കേസിനാസ്പദമായ സംഭവം. അന്ന്, സ്പീക്കറുടെ കസേര, എമർജൻസി ലാമ്പ്, നാല് മൈക്ക് യൂണിറ്റുകൾ, സ്റ്റാൻഡ്ബൈ മൈക്ക് ഉൾപ്പെടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നാണ് പോലീസ് കുറ്റപത്രത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇപ്പോഴത്തെ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരും അന്നത്തെ മറ്റു 4 പ്രതിപക്ഷ എംഎൽഎമാരുമാണ് കേസിലെ പ്രതികൾ.
Discussion about this post