മുംബൈ: മയക്കുമരുന്ന് കേസിൽ നടപടി ശക്തമാക്കി നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും സാറാ അലിഖാന്റെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം 18 പേരെ അറസ്റ്റ് ചെയ്തതായും എൻ സി ബി അറിയിച്ചു.
കരിഷ്മ പ്രകാശിന്റെയും സാറാ അലിഖാന്റെയും ദീപികയുടെയും മൊഴിയെടുത്തു. രാകുൽ പ്രീത് സിംഗ്, ജയ ഷാ തുടങ്ങിയവരുടെ മൊബൈൽ ഫോണുകൾ നേരത്തെ പിടിച്ചെടുത്തിരുന്നു.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും മയക്കു മരുന്ന് മാഫിയ ബന്ധങ്ങളുമാണ് നിലവിൽ അന്വേഷിക്കപ്പെടുന്നത്. മയക്കുമരുന്ന് ഉപയോഗവും കൈമാറ്റവുമായി ബന്ധപ്പെട്ട ചാറ്റുകളും ഇഡിയും എൻ സി ബിയും ശേഖരിച്ചിരുന്നു.
Discussion about this post