ന്യൂഡൽഹി : സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി വെടിവെയ്ക്കണമെന്ന് കങ്കണ റണാവത്ത്. ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ പ്രതികരിക്കുമ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി വെടി വെച്ചു കൊല്ലണമെന്നും വർഷം തോറും കൂട്ടബലാത്സംഗത്തിന് ഇരയാവുന്ന പെൺകുട്ടികളുടെയെണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു നടപടിയാണാവശ്യമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു.
സെപ്റ്റംബർ 14 ന് ബലാത്സംഗത്തിനിരയായ 19 വയസ്സുള്ള പെൺകുട്ടിയെ ഗുരുതരമായ മുറിവുകളോടെ അലിഗഢിലെ എ.എം.യു ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സഫ്ദർജങ്ങ് ആശുപത്രിയിലേക്കും ശേഷം നില കൂടുതൽ വഷളായതിനെ തുടർന്ന് ഡൽഹി എയിംസിലേക്കും മാറ്റിയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ സുഷുമ്ന നാഡിക്കായിരുന്നു പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post