ലക്നൗ : ഹത്രാസ് കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് തക്കശിക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം ഊർജിതമാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചുവെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
കേസിന്റെ അന്വേഷണത്തിനായി പ്രത്യേക മൂന്നംഗ സംഘത്തെ യോഗി സർക്കാർ നിയമിച്ചു കഴിഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ്, പോലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്രപ്രകാശ്, പി.സി കമാൻഡർ പൂനം എന്നിവരുൾപ്പെട്ട സംഘമായിരിക്കും ഹത്രാസ് കേസിന്റെ അന്വേഷണം നടത്തുക. സെപ്റ്റംബർ 14ന് ബലാത്സംഗത്തിനിരയായ 19 വയസ്സുള്ള പെൺകുട്ടി ഇന്നലെയാണ് മരണപ്പെട്ടത്.
Discussion about this post