ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ നടന്ന കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഉമർ ഖാലിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ഉമർ ഖാലിദിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത് ഖജൂരി ഖാസ് പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്.
കോടതിയിൽ ഹാജരാക്കിയ ഉമറിനെ മൂന്നു ദിവസം കസ്റ്റഡിയിൽ വിട്ടുവെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. ഡൽഹി കലാപത്തിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് സെപ്റ്റംബർ 13 നാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്യുന്നത്. ഉമർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഉമറിനെ ഒക്ടോബർ 22 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
Discussion about this post