തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി പുഴുവരിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെയുള്ള നടപടി ഇന്ന് പിൻവലിച്ചേക്കും. 24 മണിക്കൂറിനകം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ നടപടി പുനപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും സംഘടനകൾക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരങ്ങൾ.
അതേസമയം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നും എന്നാലത് പ്രതികാര നടപടികൾ ആയിരിക്കില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നലെ ഡോക്ടർമാരും നേഴ്സുമാരും സമരം അവസാനിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ പുഴുവരിച്ചതായി ബന്ധുക്കൾ പരാതി നൽന്നത് കഴിഞ്ഞ മാസം 28 നാണ്. മെഡിക്കൽ കോളേജ് വാർഡിൽ നിന്നും കോവിഡ് വ്യാപനമുണ്ടായതിനാൽ ബന്ധുക്കളെ മാറ്റിയിരുന്നു. ഇതിനാലാണ് രോഗിക്ക് ശരിയായ പരിചരണം ലഭിക്കാതിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.
Discussion about this post