കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നും മന്ത്രി കെ.ടി ജലീൽ നിർബന്ധിച്ചതിനാലാണ് പ്രവാസിയെ വൈസ് ചാൻസലർ ആക്കിയതെന്നുമാണ് വെള്ളാപ്പള്ളി ആരോപിച്ചത്.
കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളും സംഘടിത ശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സംസ്കാരമാണ് ഇടതുപക്ഷത്തിന്റേതെന്നും സർവകലാശാലയുടെ ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കമാക്കി മാറ്റിയ സർക്കാർ ഉദ്ഘാടനത്തിന് എസ്.എൻ.ഡി.പി ഭാരവാഹികളെ ക്ഷണിച്ചില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. “അധഃസ്ഥിത വിഭാഗങ്ങളെ ആട്ടിയകറ്റുന്ന പതിവ് ഈ സർക്കാർ ആവർത്തിച്ചു. മലബാറിൽ പ്രവർത്തിക്കുന്ന പ്രവാസിയെ നിർബന്ധിച്ച് കൊണ്ടുവന്ന് വി.സി യാക്കാൻ മന്ത്രി കെ.ടി ജലീൽ വാശി കാണിച്ചു. മന്ത്രിയുടെ ചേതോവികാരം മനസിലാക്കാൻ പാഴൂർ പഠിപ്പുരയിൽ പോണ്ടതില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല, ഈഴവ വിഭാഗമായതിനാലാണ് ഇത്തരത്തിൽ സർക്കാർ പെരുമാറിയതെന്നും മറ്റുവിഭാഗങ്ങളുടേതായിരുന്നെങ്കിൽ സർക്കാർ വീട്ടിൽ പോയി ചർച്ച നടത്തുമായിരുന്നുവെന്നും വെള്ളാപ്പിള്ളി നടേശൻ പറഞ്ഞു.
Discussion about this post