വാഷിംഗ്ടൺ : ഇന്ത്യക്ക് ചൈനയുമായുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് അമേരിക്ക. നിയന്ത്രണരേഖയിൽ ബലപ്രയോഗത്തിലൂടെ ആധിപത്യം സ്ഥാപിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ മുന്നറിയിപ്പ് നൽകി.
തായ്‌വാൻ മേഖലയിലും ചൈന പ്രകോപനം തുടരുകയാണെന്നും വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയിൽ സുതാര്യമല്ലാത്ത ചൈനീസ് വായ്പകൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു മാസമായി കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ അയവു വരുത്താൻ നയതന്ത്ര-സൈനിക തല ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങൾക്കും നിർണായകമായ തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചിട്ടുള്ള നിലപാട് തീർത്തും പ്രകോപനകരമാണ്.
അതേസമയം, ചൈനീസ് ഭീഷണിയിൽ നിന്നും അമേരിക്കൻ ജനതയെ രക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇന്തോ-പസഫിക് മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുമെന്നും റോബർട്ട് ഒബ്രിയൻ കൂട്ടിച്ചേർത്തു.
Discussion about this post