അൽവാർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാജസ്ഥാൻ മുന്നോട്ടു തന്നെ. രാജ്യത്ത് സ്ത്രീകൾക്കെതിരെ ആക്രമം നടക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാജസ്ഥാനിൽ വെടിവെച്ചു കൊന്നതായ വാർത്തയാണ് പുറത്തു വരുന്നത്.
അൽവാറിലെ മലഖെഡ പ്രദേശത്തെ ഖരേദ ഗ്രാമത്തിലാണ് സംഭവം. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ സമയത്താണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കൊലയാളികൾ ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം.
കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവ സ്വന്തം സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണെങ്കിലും സംസ്ഥാന സർക്കാർ മൌനം തുടരുകയാണ്. ഹത്രാസ് വിഷയത്തിൻറെ പേരിൽ യു.പി സർക്കാരിനെതിരെ അശോക് ഗെഹ്ലോട്ട് വിമർശനമുന്നയിച്ചിരുന്നു.
Discussion about this post