ഫ്രഞ്ച് ഓപ്പണിൽ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിന് കിരീടം. ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെയാണ് റാഫേൽ നദാൽ പരാജയപ്പെടുത്തിയത്. പതിമൂന്നാം തവണയാണ് 34 കാരനായ റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണിൽ വിജയിക്കുന്നത്. ഇതോടെ നദാൽ സ്വിറ്റ്‌സ്വർലെന്റ് താരം റോജർ ഫെഡററുടെ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന റെക്കോർഡിനൊപ്പമെത്തി. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ മൂന്നുതവണയാണ് റാഫേൽ നദാലും നൊവാക് ദ്യോക്കോവിച്ചും ഏറ്റുമുട്ടിയിട്ടുള്ളത്.
തീർത്തും ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ ദ്യോക്കോവിച്ചിനെ നിസാരനാക്കിയാണ് റാഫേൽ നദാലിന്റെ വിജയം. 6-0, 6-2, 7-5 എന്നിങ്ങനെയായിരുന്നു സ്കോർ നില. ഇന്നലെ നടന്ന ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ലോക അമ്പത്തിനാലാം റാങ്ക് താരമായ ഇഗാ സ്വിയാതെക്ക് എന്ന പത്തൊമ്പതുകാരി വിജയിച്ചിരുന്നു. ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള അമേരിക്കയുടെ സോഫിയ കെനിനെയാണ് ഇഗാ പരാജയപ്പെടുത്തിയത്.
Discussion about this post