ലവ് ജിഹാദിനെ പ്രകീർത്തിക്കുന്ന പരസ്യങ്ങൾ പുറത്തു വിട്ടതിന് ഹിന്ദു മതവിശ്വാസികളോട് മാപ്പപേക്ഷിച്ച് തനിഷ്ഖ് ജ്വല്ലറി. ഗുജറാത്തിലെ ഗാന്ധിധാമിലുള്ള ഷോറൂമിനു വേണ്ടിയാണ് വിവാദമായ പരസ്യം ചിത്രീകരിച്ചത്.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച പരസ്യം അപമാനകരമാണെന്നും പ്രദേശത്തെ എല്ലാ ഹിന്ദുമത വിശ്വാസികളോടും സ്ഥാപനം മാപ്പു ചോദിക്കുകയാണെന്നും ജ്വല്ലറിയ്ക്കു പുറത്ത് എഴുതിവെച്ചിരിക്കുന്ന പോസ്റ്ററിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. പുതിയ പരസ്യം പുറത്തു വന്നതിനു പിന്നാലെ ജ്വല്ലറിക്കെതിരെ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു. ചിലർ ജ്വല്ലറി ബഹിഷ്കരിക്കാൻ വരെ ആഹ്വാനം ചെയ്തു. തുടർന്നാണ് സ്ഥാപനം പരസ്യം പുറത്തു വിട്ടതിൽ മാപ്പപേക്ഷിച്ചത്.
ജ്വല്ലറിയുടെ ‘ഏകത്വ’ ആഭരണ കളക്ഷനു വേണ്ടി ചിത്രീകരിച്ച പരസ്യം സാമൂഹ്യ മാധ്യമങ്ങളിലെല്ലാം പ്രചരിച്ചത് ഒക്ടോബർ 9 നാണ്. ഒരു മുസ്ലീം കുടുംബത്തിലേക്ക് വിവാഹം ചെയ്തെത്തിയ ഹിന്ദു പെൺകുട്ടിയുടെ ‘ഗോദ് ഭരായ്’ (ബേബി ഷവർ) ചടങ്ങാണ് പരസ്യത്തിന്റെ പ്രമേയം. രാജ്യത്ത് വ്യാപകമായി ‘ലവ് ജിഹാദ് ‘ നടന്നു വരുന്ന ഈ സാഹചര്യത്തിൽ ഈ പരസ്യം സാമൂഹ്യമാധ്യമങ്ങളിലെല്ലാം പ്രചരിച്ചതാണ് വിശ്വാസികളെ വ്യാപകമായി ചൊടിപ്പിച്ചത്.
Discussion about this post