കൊച്ചി : മുമ്പ് ഭീകരസംഘടനയായ സിമിയിലെ നേതാവായിരുന്ന മന്ത്രി കെ.ടി ജലീൽ പഴയകാല നേതാക്കളുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്ന് സൂചനകൾ. ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയാണ് ഇത് സംബന്ധിച്ച തെളിവുകൾ ശേഖരിച്ചത്.
അന്വേഷണത്തിൽ മന്ത്രി കെ.ടി ജലീലിന്റെ ചില ‘ഇടപാടുകളും’ എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലും മറ്റു തുടർനടപടികളും ഉണ്ടാകും. നിരോധിത സംഘടനയായ സിമിയിലെ പലരുമായും ജലീൽ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ഡിജിറ്റൽ തെളിവുകളാണ് ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുള്ളത്. ജലീൽ ഇടത് സഹയാത്രികനായത് സിമിയിൽ നിന്നും ലീഗ് വഴിയാണ്. ഇക്കാര്യം വിശദമാക്കുന്ന ഫോൺ സംഭാഷണമടക്കം അന്വേഷണ ഏജൻസി ശേഖരിച്ചിട്ടുണ്ട്.
യു.എ.ഇ കോൺസുലേറ്റ് വഴി നടത്തിയ ഖുർആൻ ഇടപാടിലും ജലീലിന്റെ പങ്ക് ദൂരൂഹമാണ്. വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലേക്ക് തീവ്രവാദ സംഘടനകളിൽ നിന്നുള്ളവർ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണ ഏജൻസികളുടെ ഈ റിപ്പോർട്ടുകൾ.
Discussion about this post