കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ തോട്ടണ്ടി അഴിമതി കേസിലെ പ്രതിയായ ഐ.എന്‍.ടി.യു.സി നേതാവ് ആര്.ചന്ദ്രശേഖരനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്.
കോര്പ്പറേഷന് ചെയര്‍മാനായിരുന്ന ചന്ദ്രശേഖരനെ സിബിഐക്ക് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയ മന്ത്രി മേഴ്സിക്കുട്ടിയുടെ തീരുമാനം പിണറായി വിജയന് ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു. 500 കോടിയുടെ അഴിമതി നടത്തിയ കോണ്‍ഗ്രസ് നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയെ അനുവദിക്കാത്തത് അവിശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മെയില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തിയ ഫയല്‍ മാസങ്ങളോളം അനങ്ങാതിരുന്നത് ചന്ദ്രശേഖരനും ഉന്നത സിപിഎം നേതാക്കളും തമ്മിലുള്ള ബന്ധം കാരണമാണ്. അഴിമതിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പ് നടത്തുന്ന പരസ്പര സഹായ മുന്നണികളായി യു.ഡി.എഫും എല്‍.ഡിഎഫും മാറിയെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേർത്തു.
Discussion about this post