കൊച്ചി : എൽ.ഡി.എഫിലേക്ക് തന്റെ പട്ടി പോകുമെന്ന് പി.സി ജോർജ് എം.എൽ.എ. മനോരമ കൗണ്ടർ പോയിന്റിൽ, ‘ഇപ്പോൾ ഒരു മുന്നണിയിലുമില്ലല്ലോ. ജോസ്.കെ.മാണിയെപ്പോലെ ഇടതുപക്ഷത്തേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു പി.സി ജോർജ്.
‘എൽ.ഡി.എഫിലേക്ക് എൻ്റെ പട്ടി പോകും, എന്റെ സ്വഭാവം അറിയാമല്ലോ..? ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത് ‘ എന്നായിരുന്നു പി.സി ജോർജ്ജിന്റെ രൂക്ഷമായ മറുപടി. കെഎം മാണിയെ കോഴ മാണി എന്ന് വിളിച്ച അതേ പാർട്ടിയെ, ഇത്രയെല്ലാം പറഞ്ഞപമാനിച്ച അതേ പിണറായി വിജയനെക്കൊണ്ട് താൻ പരിശുദ്ധനാണെന്ന് ജോസ്.കെ.മാണി പറയിച്ചത് അദ്ദേഹത്തിന്റെ മിടുക്കാണ്. അതിനെ താൻ അഭിനന്ദിക്കുന്നു എന്നും പി സി ജോർജ് പറഞ്ഞു.
ജോസ്.കെ.മാണിയെ സ്വീകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് പി.സി ജോർജ് ഓർമിപ്പിച്ചു. സാമ്പത്തിക നേട്ടത്തിനായി എന്തു ചെയ്യുന്ന ആളാണ് ജോസ് കെ മാണിയെന്നും പിസി ജോർജ് വ്യക്തമാക്കി.കെ.എം മാണി കോഴ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വീട്ടിലെ നോട്ടെണ്ണുന്ന യന്ത്രം താൻ കണ്ടിട്ടുണ്ടെന്നും സംഭാഷണത്തിൽ മറ്റൊരിടത്ത് പിസി ജോർജ് പരാമർശിച്ചു.
Discussion about this post