ഡൽഹി: കൊവിഡ് പ്രതിരോധത്തിൽ രാജ്യം നിർണ്ണായക മുന്നേറ്റം കൈവരിക്കുമ്പോൾ കേരളം പിന്നോട്ടെന്ന് കണക്കുകൾ. രോഗവ്യാപനം തടയുന്നതിൽ ആദ്യം മുൻപന്തിയിൽ ഉണ്ടായിരുന്ന സംസ്ഥാനം ഇപ്പോൾ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ‘സൺഡേ സംവാദ്‘ എന്ന പ്രതിവാര പരിപാടിക്ക് മുന്നോടിയായാണ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധൻ കേരളത്തിനെതിരെ രംഗത്ത് വന്നത്.
കൊവിഡ് രോഗവ്യാപനത്തിന്റെ തുടക്കത്തിൽ അതിനെ മികച്ച രീതിയിൽ കേരളത്തിനു പ്രതിരോധിക്കാനായി. എന്നാൽ പിന്നീട് കാണിച്ച അലംഭാവത്തിന്റ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം എങ്ങനെയാണ് മികച്ചതിൽനിന്ന് ഏറ്റവും മോശത്തിലേക്ക് എത്തിയതെന്ന് വീഡിയോയിലൂടെ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Tune-In to #SundaySamvaad at 1PM to know about the evolving #pandemic
Has the virus mutated?
How did Kerala go from best to worst performing against #COVID19?
Is there any intranasal Vaccine for COVID19?
Mismatch in number of #Covid related deaths?#WATCH me answer these & more pic.twitter.com/OtvVjUG6fc— Dr Harsh Vardhan (Modi Ka Pariwar) (@drharshvardhan) October 18, 2020
കൊറോണ വൈറസിന് ഇന്ത്യയിൽ ഇതുവരെ ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ല. മൂക്കിലൂടെ നൽകുന്ന വാക്സിനുകളൊന്നും ഇപ്പോൾ ഇന്ത്യയിലെ ജനങ്ങളിൽ പരീക്ഷിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേരളം കൃത്യമായ കോവിഡ് മരണക്കണക്കുകൾ പുറത്തുവിടുന്നില്ലെന്ന വിമർശനം കേന്ദ്രം നേരത്തെ ഉന്നയിച്ചിരുന്നു. കോവിഡ് മരണങ്ങളെപ്പറ്റിയുള്ള കണക്കുകൾ സംസ്ഥാനങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷവർധൻ വ്യക്തമാക്കി.
Discussion about this post