ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണ്ണായക നേട്ടം കൈവരിച്ച് രാജ്യം. തുടർച്ചയായ രണ്ടാം ദിവസവും ആക്ടീവ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ രോഗബാധിതരുടെ 10.45 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 88.03 ശതമാനമായി ഉയർന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഝാർഖണ്ഡ്, പഞ്ചാബ്, അരുണാചൽ പ്രദേശ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ഇരുപതിനായിരത്തിൽ താഴെയാണ് ആക്ടീവ് കേസുകൾ. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ആസാം, ചത്തീസ്ഗഢ്, ഡൽഹി, തെലങ്കാന, രാജസ്ഥാൻ, ഒഡിഷ എന്നിവിടങ്ങളിൽ ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിൽ ആക്ടീവ് കേസുകളാണ് ഉള്ളത്. എന്നാൽ മഹാരാഷ്ട്ര, കർണ്ണാടക, കേരളം എന്നിവിടങ്ങളിൽ അമ്പതിനായിരത്തിന് മുകളിലാണ് ആക്ടീവ് കേസുകളുടെ എണ്ണം.
രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ രാജ്യം ലോകത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
Discussion about this post