ഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. കോവിഡിന്റെ തുടക്കത്തിൽ അതിനെ മികച്ച രീതിയിൽ കേരളത്തിനു പ്രതിരോധിക്കാനായി. എന്നാൽ പിന്നീട് കാണിച്ച അലംഭാവത്തിന്റെ ഫലമാണ് സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സൺഡേ സംവാദ്‘ എന്ന പ്രതിവാര പരിപാടിയിലാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്.
ഓണക്കാലത്തെ അലംഭാവമാണ് സ്ഥിതി ഗുരുതരമാക്കിയത്. ജനങ്ങൾ പലയിടത്തും വൻതോതിൽ സംഘടിച്ചത് പ്രശ്നമായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾ കേരളത്തിന്റെ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Has #coronavirus mutated?
How Kerala’s performance against #COVID19 worsen?
Is there an intranasal Vaccine for COVID?These & much more …@MoHFW_INDIA @moesgoi @IndiaDST @DBTIndiahttps://t.co/SZVFheWEhx
— Dr Harsh Vardhan (@drharshvardhan) October 18, 2020
കേരളം കൃത്യമായ കോവിഡ് മരണക്കണക്കുകൾ പുറത്തുവിടുന്നില്ലെന്ന വിമർശനം കേന്ദ്രം നേരത്തെ ഉന്നയിച്ചിരുന്നു. കോവിഡ് മരണങ്ങളെപ്പറ്റിയുള്ള കണക്കുകൾ സംസ്ഥാനങ്ങൾ കൃത്യമായി കേന്ദ്രത്തെ അറിയിക്കേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷവർധൻ വ്യക്തമാക്കി.
Discussion about this post