ഡൽഹി: ജമ്മു കശ്മീരിനെ ചൈനീസ് പ്രദേശമായി കാണിച്ചത് വൻ വിവാദമായ പശ്ചാത്തലത്തിൽ വിഷയത്തിൽ വിശദീകരണവുമായി ട്വിറ്റർ രംഗത്തെത്തി. സംഭവം ഒരു സാങ്കേതിക പിഴവായിരുന്നുവെന്നും അത് പരിഹരിച്ചതായും ട്വിറ്റർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സങ്കീർണ്ണതകൾ ഉൾക്കൊള്ളുന്നതായും വിഷയത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായും ട്വിറ്റർ വിശദീകരിച്ചു.
ജമ്മു കശ്മീരിനെ ചൈനീസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന ട്വിറ്ററിന്റെ തത്സമയ സംപ്രേക്ഷണത്തിലെ ലൊക്കേഷൻ ടാഗ് വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിയ ട്വിറ്റർ ഭൂമിശാസ്ത്രത്തെ പുനർവ്യാഖ്യാനം ചെയ്യുകയാണോയെന്ന് അന്താരാഷ്ട്ര ചിന്തകർ പരിഹസിച്ചിരുന്നു.
We became aware of this technical issue on Sunday, & understand & respect the sensitivities around it. Teams have worked swiftly to investigate & resolve the concerned geotag issue: Twitter Spokesperson on location tag in a live broadcast showing Jammu & Kashmir as part of China. pic.twitter.com/UqpCCgma1q
— ANI (@ANI) October 19, 2020
സംഭവം ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണെന്നും നടപടി അനിവാര്യമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ശക്തമായിരുന്നു. വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണവുമായി ട്വിറ്റർ രംഗത്ത് വന്നത്.
Discussion about this post