ജമ്മു ആൻഡ് കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പാർട്ടി തലവനുമായ ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്.
ജമ്മു ആൻഡ് കശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ ചെയർമാനായിരുന്ന സമയത്ത് അസോസിയേഷൻ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ഫാറൂഖ് അബ്ദുള്ളയ്ക്കു നേരെയുള്ള ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശ്രീനഗറിലുള്ള ഓഫീസിൽ വെച്ചാണ് ഇയാളെ ചോദ്യം ചെയ്തത്. ഇതിനുമുമ്പ് 2019 ജൂലൈയിലും ജമ്മു ആൻഡ് കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഈ കേസിൽ സിബിഐ ആണ് എഫ്ഐആർ ചാർജ് ചെയ്തിട്ടുള്ളത്.
ഫാറൂഖ് അബ്ദുള്ളയെ കൂടാതെ ജമ്മു ആൻഡ് കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് സലീം ഖാൻ, മുൻ ട്രഷറർ അഹ്സാൻ അഹമ്മദ് മിർസ, മുൻ അക്കൗണ്ടന്റ് ഗുൽസാർ അഹമ്മദ് ബെയ്ഘ് എന്നിവർക്കെതിരെയും കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഇവർ 2002 -11 കാലയളവിൽ 94.06 കോടി രൂപയുടെ തിരിമറി നടത്തിയെന്നാണ് കേസ്.
Discussion about this post