റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമി ഫയൽ ചെയ്ത കേസ് വാദിക്കാൻ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ഓരോ ഹിയറിങ്ങിനും 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര സർക്കാർ. കൂടാതെ സർക്കാർ അഭിഭാഷകനായ രാഹുൽ ചിറ്റ്നിസിന് ഓരോ ഹിയറിങ്ങിനും 1.5 ലക്ഷം രൂപ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മഹാ വികാസ് അഘാഡി സർക്കാരിന്റെ ആഭ്യന്തര വകുപ്പ്, അഭിഭാഷകർക്ക് പണം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇതിനോടകം തന്നെ പുറപ്പെടുവിച്ചുവെന്നാണ് ലഭ്യമായ വിവരങ്ങൾ. ഈ വർഷം ആദ്യമാണ് അർണബ് ഗോസ്വാമി മഹാരാഷ്ട്ര സർക്കാരിനെതിരെ ക്രിമിനൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുന്നത്. പാൽഘർ ആൾക്കൂട്ടകൊല കേസിന്റെ അന്വേഷണം നടക്കുന്നത് ശരിയായ രീതിയിലല്ലെന്ന് റിപ്പബ്ലിക്ക് ചാനലിൽ നേരത്തെ അർണബ് പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെ അർണബിനെതിരെ കള്ളക്കേസുകളും, കുപ്രചരണങ്ങളുമായി മഹാരാഷ്ട്ര സർക്കാർ രംഗത്തുവരികയായിരുന്നു. ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപത്തെ ജമാ മസ്ജിദിനു മുമ്പിൽ കുടിയേറ്റ തൊഴിലാളികൾ കൂട്ടം കൂടി നിന്ന കാര്യം ചോദ്യം ചെയ്തതിന്റെ പേരിലും അർണബിനെതിരെ സർക്കാർ കള്ളക്കേസുകൾ കെട്ടിച്ചമച്ചു.
അത്ര പ്രസക്തമല്ലാത്ത ഒരു കേസിന്റെ പേരിൽ പന്ത്രണ്ടു മണിക്കൂറോളമാണ് മുംബൈ പോലീസ് അർണബിനെ ചോദ്യം ചെയ്തത്. ഇവയ്‌ക്കെല്ലാം പുറമെ റിപ്പബ്ലിക്ക് ചാനൽ പുറത്തു വിട്ടത് വ്യാജ ടിആർപിയാണെന്നും മഹാരാഷ്ട്ര സർക്കാരും പോലീസ് അധികാരികളും പ്രചരിപ്പിച്ചു. ഇവയെല്ലാം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അർണബ് ഗോസ്വാമി പ്രസിഡന്റ് രാം നാഥ് കോവിന്ദിനു കത്തെഴുതിയിരുന്നു.
Discussion about this post